പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്‌ടോബർ 28, ബുധനാഴ്‌ചയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 71 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബർ മൂന്ന്, ഏഴ് തീയതികളിലാണ് രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നടക്കുക. നവംബർ 10നാണ് ഫലപ്രഖ്യാപനം.
അരയും തലയും മുറുക്കികയുള്ള പ്രചാരണത്തിരക്കിലാണ് ഭരണ-പ്രതിപക്ഷ പാർട്ടികൾ. നാലാം തവണയും മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള പ്രതീക്ഷയിൽ നിതീഷ് കുമാർ നീങ്ങുമ്പോൾ ആത്‌മവിശ്വാസം കൈവിടാതെയാണ് തേജസ്വി യാദവിന്റേയും പ്രചാരണം.
Related News: കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ബിഹാറിൽ ബിജെപി തോൽവി മണക്കുന്നെന്ന് പ്രശാന്ത് ഭൂഷൺ
കോൺഗ്രസ്, രാഷ്‌ട്രീയ ജനതാദൾ (ആർ.ജെ.ഡി), ഇടത് പാർട്ടികൾ അടങ്ങുന്ന മഹാസഖ്യമായ മഹാഗദ്ബന്ധൻ ആണ് ബിജെപി, ജെഡിയു, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്‌ഥാനി അവാം മോർച്ച (എച്ച്എഎം), വികാശീൽ ഇൻസാൻ പാർട്ടി എന്നീ പാർട്ടികൾ ഉൾക്കൊള്ളുന്ന എൻഡിഎക്കെതിരെ മൽസരിക്കുന്നത്.
നിതീഷ് കുമാറിനോടിടഞ്ഞ ചിരാഗ് പാസ്വാന്റെ ലോക് ജനശക്‌തി പാർട്ടി (എൽജെപി) പിടിക്കുന്ന വോട്ടുകളും ഇക്കുറി ഏറെ നിർണ്ണായകമാകും.
Also Read: ഗ്വാളിയറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍