കാസർഗോഡ്: പെരിയ ഇരട്ടകൊലപാതക കേസിൽ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിലെടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതിയായ സുബീഷിന്റെ ബൈക്കാണ് കാണാതായത്. ബേക്കൽ പോലീസ് സ്‌റ്റേഷന്റെ പരിധിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വാഹനം.
പെരിയ കേസിൽ കൃപേഷിനേയും, ശരത് ലാലിനെയും കൊലപ്പെടുത്താൻ സംഘം ഉപയോഗിച്ച വാഹനങ്ങളിൽ ഒന്നായ കെഎൽ 60 എൽ 5730 ഹോണ്ട ബൈക്കാണ് ഇപ്പോൾ കാണാതായത്. നിലവിൽ പെരിയ കേസ് സിബിഐ അന്വേഷിക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട വാഹനങ്ങളും ആയുധങ്ങളും ക്രൈം ബ്രാഞ്ച് സിബിഐക്ക് കൈമാറാനിരുന്ന സാഹചര്യത്തിലാണ് വാഹനം കാണാതായിരിക്കുന്നത്.
കസ്‌റ്റഡിയിലെടുത്ത മോട്ടോർ സൈക്കിൾ കാസർഗോഡ് സിജെഎം കോടതിയിൽ ഹാജരാക്കിയതായി ബേക്കൽ പോലീസ് പറയുന്നുണ്ട്. എന്നാൽ കോടതി ബേക്കൽ പോലീസിന്റെ സുരക്ഷാ കസ്‌റ്റഡിയിൽ ബൈക്ക് നൽകിയെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കുന്നത്. കാണാതായ ബൈക്ക് ഉൾപ്പടെ കേസിൽ 12 വാഹനങ്ങളാണ് പെരിയ കേസിൽ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തത്.
Read also: സപ്ളൈകോ ഓണച്ചന്തകൾ; സംസ്‌ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കും