തായ്‌വാനിൽ കുട്ടികളെക്കാള്‍ കൂടുതല്‍ വളര്‍ത്തു മൃഗങ്ങള്‍ വര്‍ധിക്കുന്നു. ജനങ്ങള്‍ വളര്‍ത്തു മൃഗങ്ങളെ കൂടുതലായി ഇഷ്‌ടപെടുന്നതാണ് ഇതിന് കാരണം. കുട്ടികളെ കൊണ്ട് നടക്കുന്ന പോലെ പൊതു സ്‌ഥലങ്ങളിലും മറ്റും മൃഗങ്ങളെ കൊണ്ടുനടക്കുന്നത് തായ്‌വാനിലെ പതിവ് കാഴ്‌ച്ചയാണ്. ഔദ്യോഗിക കണക്കനുസരിച്ച് ഈ വര്‍ഷം രണ്ടാം പകുതിയില്‍ 30 ലക്ഷം വളര്‍ത്തു മൃഗങ്ങളാണ് രാജ്യത്തുള്ളത്. 14 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലാണിത്.
2016 നെ അപേക്ഷിച്ച് 2019 ല്‍ ജനനനിരക്ക് ആറ് ശതമാനം കുറഞ്ഞിട്ടുമുണ്ട്. വിവാഹേതര ബന്ധത്തിലൂടെ കുട്ടികള്‍ ഉണ്ടായാല്‍ നേരിടുന്ന സമ്മര്‍ദ്ദം, കുറഞ്ഞ പ്രസവാവിധി, കുറഞ്ഞ വേതനം എന്നിവയൊക്കെയാണ് ഇവിടുത്തെ ജനന നിരക്ക് കുറയുന്നതിന് പ്രധാന കാരണം. അതിനാല്‍ തന്നെ താലോലിക്കാനും ഒമാനിക്കാനും ഇവര്‍ കൂടെ കൂട്ടുന്നത് മൃഗങ്ങളെയാണ്. യാതൊരു വിധ മാനസിക സമ്മര്‍ദ്ധങ്ങളും കൂടാതെ ഇവയെ പരിപാലിക്കുകയും കൊണ്ട് നടക്കുകയും ചെയ്യാം.
Also Read: കോവിഡ് നെഗറ്റീവ് ആയവര്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട കാര്യങ്ങള്‍
എന്നാല്‍, ജനനനിരക്ക് കുറയുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുന്ന ഒരു ഘടകമായതിനാല്‍ ജനങ്ങളില്‍ കുട്ടികളെ വളര്‍ത്തുവാനുള്ള ആഗ്രഹങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ പുതിയ നിയമങ്ങളും ഓഫറുകളും ഒക്കെ കൊണ്ട് വരേണ്ടതായിരിക്കുന്നു. തായ്‌വാനിൽ മാത്രമല്ല, അമേരിക്കയിലും ജപ്പാനിലും കുഞ്ഞുങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ത്തുമൃഗങ്ങള്‍ ഉള്ള സാഹചര്യം നിലനില്‍ക്കുന്നു.