കൊൽക്കത്ത: സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. ഇന്ത്യാ-ബംഗ്ളാദേശ് അതിര്‍ത്തിയിലെ ജലാംഗി ക്യാംപില്‍ വച്ചാണ് ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്തത്.
പശ്‌ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലുള്ള ക്യാംപില്‍ വച്ചാണ് സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. നേരത്തെ ലോക്കല്‍ പോലീസ് ഹാജരാകാന്‍ സമന്‍സ് നല്‍കിയതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
സംഭവത്തിന് പിന്നിലെ യഥാർഥ കാരണമെന്താണെന്ന് ഇതുവരെയും വ്യക്‌തമായിട്ടില്ല. പുലർച്ചെ ആറരയോടെ ആയിരുന്നു സംഭവം. അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃത്‌സറില്‍ ബിഎസ്എഫ് ജവാന്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.
Read Also: തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കും; മന്ത്രി വി ശിവൻകുട്ടി