ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ വിടുതൽ ഹരജി പിൻവലിച്ചു. വിചാരണ അന്തിമഘട്ടത്തിലാണ്. ഹരജിയുമായി മുന്നോട്ടില്ലെന്ന് ദിലീപ് അറിയിച്ചതിനെ തുടർന്ന് പിൻവലിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.
വിചാരണ അന്തിമഘട്ടത്തിലായതിനാൽ കോടതി ഹരജി പരിഗണിക്കാൻ സാധ്യതയില്ലെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ദിലീപ് ഹരജി പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 ജനുവരിയിലാണ് ഹരജി നൽകിയത്. അതിനുശേഷം കോവിഡിന്റെ രണ്ട് തരംഗങ്ങൾ ഉണ്ടായതിനാൽ കോടതി നടപടികൾ താളംതെറ്റിയ നിലയിലായിരുന്നു. ഒരിക്കൽ പോലും ഈ ഹരജി പരിഗണിക്കുകയുണ്ടായില്ല.
ഇതിനിടെ വിചാരണ നടപടികൾ ആരംഭിക്കുകയും അതിന്റെ നടപടികൾ ഏകദേശം പൂർത്തിയാവുകയും ചെയ്‌തിരുന്നു. 200ലധികം സാക്ഷികളെ വിസ്‌തരിച്ചിരിക്കുന്ന അന്തിമഘട്ടത്തിലാണ് ഇപ്പോൾ വിചാരണ നിൽക്കുന്നത്. ഇതിന്റെ പശ്‌ചാത്തലത്തിൽ ഹരജി കോടതി പരിഗണിക്കാനുള്ള യാതൊരു സാധ്യതയുമില്ല. ഈ സാഹചര്യം മുന്നിൽ കണ്ടാണ് വിടുതൽ ഹരജിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
Also Read: ‘മുസ്‌ലിം വ്യക്‌തിനിയമത്തിന് എതിരെയുള്ള കടന്നുകയറ്റം’; വിവാഹപ്രായം ഉയർത്തുന്നതിന് എതിരെ ലീഗ്