തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ കേസ്; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്‌ഥൻ കീഴടങ്ങി

By Trainee Reporter, Malabar News
Case of hunting with a gun; Tamil Nadu police officer surrenders
ജെ ഷിജു
Ajwa Travels

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ കേസിൽ ഒളിവിലായിരുന്ന തമിഴ്‌നാട് പോലീസ് ഉദ്യോഗസ്‌ഥൻ കീഴടങ്ങി. ഹൈക്കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഗൂഡല്ലൂർ ധർമഗിരി സ്വദേശിയും എരുമാട് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിളുമായ ജെ ഷിജുവാണ് മുത്തങ്ങ റേഞ്ച് ഓഫിസിൽ കീഴടങ്ങിയത്.

കഴിഞ്ഞ സെപ്റ്റംബർ പത്തിനാണ് ഇയാൾ തോക്കുമായി ചീരാൽ പൂമുറ്റം വനത്തിനുള്ളിൽ അർധരാത്രി വേട്ടയ്‌ക്കിറങ്ങിയത്. ഷിജുവിന്റെ നേതൃത്വത്തിൽ ചിലർ ഈ വനഭാഗത്ത് വേട്ടയ്‌ക്ക് ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ കടുവ സെൻസസിനായി വനംവകുപ്പ് സ്‌ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു. ജീൻസും ടീഷർട്ടും ധരിച്ച് ഹെഡ്‍ലൈറ്റും കൈയിൽ തോക്കും അരയിൽ കത്തിയുമായി ഷിജു കാട്ടിലൂടെ നടന്നുപോകുന്നതിന്റെ ചിത്രങ്ങളാണ് ലഭിച്ചത്.

ക്യാമറയിൽ നിന്ന് ഫ്ളാഷ് അടിച്ചതോടെ വേട്ടയ്‌ക്കുള്ള ശ്രമം ഉപേക്ഷിച്ച് ഷിജു ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷത്തിന് ഒടുവിലാണ് ചിത്രത്തിൽ കണ്ടത് ഷിജുവാണെന്നും ഇയാൾ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്‌ഥൻ ആണെന്നും തിരിച്ചറിഞ്ഞത്.

കേരള വനംവകുപ്പ് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നീലഗിരി ജില്ലാ പോലീസ് മേധാവി ഷിജുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ തമിഴ്‌നാട് കയ്യൂന്നി കൊരണ്ടിയാർകുന്നിൽ കെകെ ജിജോ അറസ്‌റ്റിലായിരുന്നു.

Most Read: ആറളം ഫാമിലെ വന്യജീവി ആക്രമണം; ആനമതിൽ നിർമിക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE