ന്യൂഡെല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സിബിഐ ചോദ്യം ചെയ്‌തു. 4 പ്രതികളെയാണ് കേസില്‍ ചോദ്യം ചെയ്‌തത്. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന അലിഗഡ് ജയിലില്‍ എത്തിയാണ് സിബിഐ ഇവരെ ചോദ്യം ചെയ്‌തത്.
Read also: ജിഡിപി വളർച്ചയിലും ഇന്ത്യ പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിൽ; കോവിഡ് മരണനിരക്കിൽ മുന്നിലും
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും സിബിഐ കഴിഞ്ഞ ദിവസങ്ങളില്‍ മൊഴി എടുത്തിരുന്നു. ഇതിനുശേഷമാണ് സിബിഐ സംഘം പ്രതികളെ ചോദ്യം ചെയ്യാന്‍ എത്തിയത്. പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച അലിഗഡ് ആശുപത്രിയിലെ ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്‌തു.
അതിനിടെ, സംഭവം നടന്ന തോട്ടത്തിന്റെ ഉടമ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. തെളിവുകള്‍ നഷ്‌ടപ്പെടുമെന്ന് കാണിച്ച് ഉദ്യോഗസ്‌ഥര്‍ വിളകള്‍ക്ക് വെള്ളമൊഴിക്കാന്‍ അനുവദിച്ചില്ലെന്നും, അതിനാല്‍ കൃഷി നശിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടത്. 50,000 രൂപ നഷ്‌ടപരിഹാരമായി നല്‍കണമെന്നാണ് ഇയാളുടെ ആവശ്യം.
Read also: സ്വന്തം മന്ത്രിമാരുടെ നിന്ദ്യമായ പ്രസ്‌താവനക്ക് നിങ്ങളുടെ അധ്യക്ഷന് കത്തെഴുതൂ; ചൗഹാനോട് കമൽ നാഥ്