ന്യൂഡെൽഹി: സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ സംബന്ധിച്ച അനിശ്‌ചിതത്വത്തിന് നാളെയോടെ പരിഹാരമാകുമെന്ന് പ്രതീക്ഷ. കോവിഡ് സാഹചര്യം പരിഗണിച്ച് സിബിഎസ്‌ഇ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും.
ഹരജി പരിഗണിക്കുമ്പോൾ സിബിഎസ്‌ഇ, സിഐഎസ്‌സിഇ അധികൃതർ ഹാജരാകണമെന്ന് ജസ്‌റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌ഥാന സർക്കാരുകളിൽ നിന്നു കൂടി അഭിപ്രായം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ജൂൺ ഒന്നിന് അന്തിമ തീരുമാനം പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ശുഭപ്രതീക്ഷയോടെ കാത്തിരിക്കണമെന്നും സുപ്രീം കോടതി നേരത്തെ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.
ആരോഗ്യഭീഷണി കണക്കിലെടുത്താണ് പരീക്ഷകൾ റദ്ദാക്കണമെന്നും മൂല്യനിർണയത്തിന് പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശർമ സുപ്രീം കോടതിയിൽ ഹരജി നൽകിയത്. അതേസമയം, 12ആം ക്‌ളാസ് പരീക്ഷകൾ റദ്ദാക്കുന്നതിനെതിരെ കേരളത്തിലെ ഒരു അധ്യാപകൻ നൽകിയ ഹരജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
സിബിഎസ്‌ഇ പ്ളസ് ടു പരീക്ഷകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ ഇവിടെ ക്‌ളിക്ക് ചെയ്യുക.
Also Read: ദ്വീപിൽ നാളികേര ഷെഡുകളും പൊളിച്ചുനീക്കാൻ ഉത്തരവ്; കോടതിയെ സമീപിക്കാനൊരുങ്ങി കർഷകർ