തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കന്‍ കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്. ഇടിമിന്നലോട് കൂടിയ കനത്ത മഴക്കാണ് സാധ്യത.
മുന്നറിയിപ്പിനെ തുടർന്ന് നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം സംസ്‌ഥാനത്ത് ഇന്ന് താരതമ്യേന മഴ കുറവായിരിക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ചിലയിടങ്ങളില്‍ മഴ ലഭിച്ചേക്കും. പത്തനംതിട്ടയില്‍ പുലര്‍ച്ചെ കനത്ത മഴയായിരുന്നു എങ്കിലും ഇപ്പോള്‍ ശമനമുണ്ട്. കുട്ടനാടും അതീവ ജാഗ്രതയിലാണ്. താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കും.
സംസ്‌ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.
അതേസമയം കനത്ത മഴയെ തുടർന്ന് പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകൾ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. പമ്പാ നദിയിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മറ്റന്നാള്‍ വരെ ശബരിമലയില്‍ ആളുകൾക്ക് പ്രവേശനം അനുവദിക്കില്ല. ഇടുക്കി ഡാം ഇന്ന് 11 മണിയോടെ തുറക്കും. മൂന്ന് ഷട്ടറുകള്‍ 35 സെമീ ആണ് ഉയര്‍ത്തുക. ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Most Read: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണം; താലിബാന് കത്തയച്ച് മലാല