ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായി ചൈന മാറിയിരിക്കുന്നു എന്ന് പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്. കഴിഞ്ഞ വർഷം ഹിമാലയൻ അതിർത്തി സുരക്ഷിതമാക്കാൻ യാത്ര തിരിച്ച സൈനികർക്ക് ഉടനൊന്നും തിരികെ മടങ്ങാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന അയൽരാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് ചൈനയുടെ പ്രവർത്തനങ്ങൾ തടസമാകും. കഴിഞ്ഞ മാസം വരെ തുടർന്ന ഇന്ത്യ-ചൈന സൈനികതല ചർച്ചയെ ഇത് ബാധിക്കും. എന്നാൽ അതിർത്തിയിലും കടലിലും ഏത് സാഹസത്തിനും ഇന്ത്യ തയ്യാറാണെന്നും ബിപിൻ റാവത്ത് വ്യക്‌തമാക്കി. അഫ്‌ഗാനിലെ ഭരണ മാറ്റം ഇന്ത്യക്ക് തീവ്രവാദ ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read also: ഹിന്ദുത്വ വാദം ഐഎസിന് തുല്യം; ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി