അപകടസാധ്യത കൂടുതല്‍, നിയന്ത്രണമില്ല; കടലില്‍ കുട്ടികളുടെ നീന്തല്‍

By Team Member, Malabar News
Valiyaparamba
Representational image
Ajwa Travels

കാസര്‍ഗോഡ് : ജില്ലയിലെ വലിയപറമ്പ കടല്‍ത്തീരത്ത് കുട്ടികള്‍ യാതൊരുവിധ സുരക്ഷയുമില്ലാതെ കുട്ടികള്‍ കടലില്‍ നീന്തുന്നത് വ്യാപകമാകുന്നു. 24 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള വലിയപറമ്പ ദ്വീപിന്റെ അപകട മേഖലകളിലാണ് കുട്ടികള്‍ കൂടുതലും കളിക്കാനിറങ്ങുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ കടലില്‍ കളിക്കുന്ന കുട്ടികള്‍ ഇവിടെ സ്‌ഥിരം കാഴ്‌ചയായിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ എടുക്കുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

വലിയപറമ്പ കടല്‍ത്തീരത്ത് അപകടങ്ങള്‍ പതിയിരിക്കുന്ന നിരവധി മേഖലകളുണ്ട്. ഇവിടങ്ങളില്‍ കുട്ടികള്‍ നീന്തുന്നത് കണ്ട് വിനോദസഞ്ചാരികളും കടലില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ നിരവധി അപകടങ്ങള്‍ നടന്ന ഈ മേഖലയില്‍ യാതൊരു നിയന്ത്രണവും ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

കടലില്‍ കളിച്ചു തിമിര്‍ക്കുന്ന പലര്‍ക്കും നീന്തല്‍ അറിയില്ലെന്നത് മറ്റൊരു വാസ്‌തവമാണ്. അപകട സാധ്യത കൂടുതലായതിനാല്‍ ഇത് തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ഇതുവരെ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. നിരവധി വിനോദസഞ്ചാരികളും പ്രതിദിനം എത്തുന്ന ഇവിടെ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമാകുകയാണ്.

Read also : ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE