ന്യൂ ഡെല്‍ഹി: അതിർത്തി വിഷയത്തിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. യഥാര്‍ത്ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ല. 1959 ലെ നിയന്ത്രണ രേഖയാണ് അന്തിമം എന്ന ചൈനീസ് വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതേസമയം അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞു. 1959 നവംബര്‍ 7ലെ കരാറാണ് തങ്ങള്‍ പിന്തുടരുന്നതെന്ന ചൈനീസ് വിദേശകാര്യ മന്ത്രാലത്തിന്റെ വാദത്തോട് പ്രതികരിക്കുകയിരുന്നു ഇന്ത്യ. രണ്ട് പതിറ്റാണ്ടായി അതിര്‍ത്തി വ്യക്തമാക്കുന്നതിനും സ്ഥിരീകരിക്കുന്നതിനുമുള്ള പ്രക്രിയയില്‍ പുരോഗതിയില്ലെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Read also: പ്രതിരോധ മന്ത്രാലയം നല്‍കിയത് നിലവാരം കുറഞ്ഞ ആയുധങ്ങള്‍; കേന്ദ്രത്തിനെതിരെ സൈന്യം