അരുണാചലില്‍ ആളുകളെ കാണാതായ സംഭവം; അറസ്റ്റെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ഗുവാഹട്ടി: അരുണാചല്‍ പ്രദേശില്‍ കാണാതായ അഞ്ച് പേരെ ചൈന അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ചില ചൈനീസ് മാദ്ധ്യമങ്ങളാണ് കാണാതായവരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റൊരു പ്രതികരണവും ചൈനയുടെ ഭാഗത്ത് നിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല.

അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ കാട്ടിനുള്ളിലെ പ്രദേശമായ സേരാ സെവനില്‍ വെച്ചാണ് സംഭവം. അതിര്‍ത്തി മേഖലയായ ഇവിടെ നിന്നുമാണ് സൈന്യം ആളുകളെ പിടികൂടിയത്. അരുണാചലിലെ കാടുകളില്‍ വേട്ടക്ക് പോയവരായിരുന്നു ഇവര്‍. അടുത്തുള്ള ഗ്രാമമായ നാച്ചോയില്‍ നിന്ന് രണ്ട് ദിവസം നടന്നാല്‍ മാത്രമേ സേരാ സെവന്‍ മേഖലയിലേക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.

സ്ഥലത്തെ കോണ്‍ഗ്രസ് എംഎല്‍എയായ നിനോംഗ് എറിംഗ് ആണ് ആളുകളെ തട്ടിക്കൊണ്ടുപോയ വിവരം ആദ്യമായി പുറംലോകത്തെ അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വിവരം കൈമാറിയത്. സമാനമായ സംഭവങ്ങള്‍ മേഖലയില്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ഇതിന് തക്കതായ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

നീക്കത്തിന് പിന്നില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണെന്ന് എംഎല്‍എ നിനോംഗ് എറിംഗ് ട്വീറ്റില്‍ പറഞ്ഞു. കൂടാതെ ചൈന തട്ടിക്കൊണ്ടുപോയവരുടെ വിവരങ്ങള്‍ പുറത്തുവിട്ട ഇദ്ദേഹം അവരിലൊരാളുടെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചു.

എംഎല്‍എ നിനോംഗ് എറിംഗിന്റെ ട്വീറ്റ്‌:

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE