വടകര: മുടപ്പിലാവിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷത്തിൽ 5 പേർക്ക് പരിക്ക്. മുടപ്പിലാവിൽ എൽപി സ്‌കൂൾ പരിസരത്ത് ചൊവ്വാഴ്‌ച വൈകിട്ട് 7 മണിക്ക് ശേഷമാണ് സംഭവം. മൂന്ന് എൽഡിഎഫ് പ്രവർത്തകർക്കും രണ്ട് യുഡിഎഫ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റ എസ്എഫ്ഐ വടകര ഏരിയ സെക്രട്ടറി മുടപ്പിലാവിൽ ഗ്രാൻമയിൽ അരുൺ ഘോഷ്, താഴത്ത് കുനിയിൽ അഖിൽ, വാരിയം വീട്ടിൽ അരുൺ എന്നിവരെ വടകര സഹകരണാശുപത്രിയിലും യുഡിഎഫ് പ്രവർത്തകരായ ജമാൽ പുളിക്കൂൽ, അനൂപ് മുടപ്പിലാവിൽ എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാർട്ടി ശക്‌തികേന്ദ്രങ്ങളിൽ ഉദ്യോഗസ്‌ഥരെ നോക്കുകുത്തിയാക്കി കള്ളവോട്ട് ഉൾപ്പടെ ചെയ്‌ത സിപിഎം പരാജയഭീതി കാരണം ആക്രമിക്കുകയായിരുന്നെന്ന് യുഡിഎഫ് സ്‌ഥാനാർഥി പാറക്കൽ അബ്‌ദുല്ല ആരോപിച്ചു. അതേസമയം, 10 പേരടങ്ങുന്ന യുഡിഎഫ് പ്രവർത്തകർ യാതൊരു പ്രകോപനവും ഇല്ലാതെയാണ് മർദിച്ചതെന്ന് എൽഡിഎഫ് പറഞ്ഞു.
Read also: ലീഗ് പ്രവർത്തകന്റെ കൊലപാതകം; സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമെന്ന് കുഞ്ഞാലിക്കുട്ടി