ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചാർസു മേഖലയിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് പേർ ഒളിവിലുണ്ടെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ സ്‌ഥലത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് നിന്നും സാധാരണക്കാരെ ഒഴിപ്പിച്ച് സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റി.
പ്രദേശത്തെ റോഡുകൾ സുരക്ഷാ സേന അടച്ചിട്ടു. ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേനയുടെ സംയുക്‌ത സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു.
സേന വളയുന്നത് കണ്ട് ഭീകരർ വെടിയുതിർത്തു. പിന്നാലെ സുരക്ഷാ സേനയും തിരിച്ചടിച്ചു. ഈ വർഷം നടക്കുന്ന 21മത്തെ ഏറ്റുമുട്ടലാണിത്. ഇതുവരെ 36 ഭീകരരെ വധിച്ചു. 20ലധികം പേരെ ജീവനോടെ പിടികൂടാനും സുരക്ഷാ സേനയ്‌ക്ക് കഴിഞ്ഞു.
Read Also: പണിമുടക്ക് നോട്ടീസ് നൽകി സ്വകാര്യ ബസുടമകൾ