കൊച്ചി: തൃക്കാക്കര ഉപതിതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ ജോ ജോസഫ് നിയമസഭയുടെ സ്‌ഥാനാർഥിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജോ ജോസഫിലൂടെ എല്‍ഡിഎഫിന് നൂറ് സീറ്റുകള്‍ തികയ്‌ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോ ജോസഫ് ക്രിസ്ത്യൻ സഭയുടെ സ്‌ഥാനാർഥിയാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
‘ജോ ജോസഫ് സഭയുടെ സ്‌ഥാനാർഥി തന്നെയാണ്. ഏത് സഭയുടെ സ്‌ഥാനാർഥിയാണെന്നതാണ് ചോദ്യം. അദ്ദേഹം നിയമസഭയുടെ സ്‌ഥാനാർഥിയാണ്. തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്കെത്തുന്ന സ്‌ഥാനാർഥി’- മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്‍ഡിഎഫിന് 100 സീറ്റുകള്‍ തികക്കാന്‍ ലഭിച്ച അസുലഭ അവസരമാണ് ഉപതിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തൃക്കാക്കര തങ്ങളുടെ അബദ്ധം തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് ഒരേയൊരു ബദല്‍ ഇടതുപക്ഷം മാത്രമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക രാഷ്‌ട്രീയ സാഹചര്യങ്ങളാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാന്‍ കാരണം. എല്‍ഡിഎഫിന്റെ വിജയം നാട് ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: സംസ്‌ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്താൻ സാധ്യത; കാലാവസ്‌ഥാ കേന്ദ്രം