കണ്ണൂർ: ഛത്തീസ്‌ഗഡ് ബിജാപൂരിൽ സുരക്ഷാ സൈനികർക്ക് നേരെ നടന്ന മാവോയിസ്‌റ്റ് ആക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. പ്രാഥമിക വിവര പ്രകാരം 22 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജനാധിപത്യ സംവിധാനത്തിൽ സായുധ കലാപത്തിന് സ്‌ഥാനമില്ലെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. ആക്രമം ഉപേക്ഷിക്കുകയും സമാധാനപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബിജാപൂരിൽ മാവോയിസ്‌റ്റ് ആക്രമണത്തിൽ 22 സൈനികരാണ് കൊല്ലപ്പെട്ടത്. 31ഓളം സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റതായാണ് സൂചന. ഏറ്റുമുട്ടലിൽ 15 മാവോയിസ്‌റ്റുകളെ വധിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
Read also: കുവൈറ്റിൽ കർഫ്യൂ ലംഘിച്ച 31 പേർ കൂടി അറസ്‌റ്റിൽ