കുവൈറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ലംഘിച്ചതിന് 31 പേരെ കൂടി അറസ്‌റ്റ് ചെയ്‌തു. 19 സ്വദേശികളും 12 വിദേശികളുമാണ് അറസ്‌റ്റിലായത്. വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് 2 പേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്ന് 2 പേര്‍, ഫര്‍വാനിയയില്‍ നിന്ന് 11 പേര്‍, ജഹ്‌റ ഗവര്‍ണറേറ്റില്‍ നിന്ന് 8 പേര്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്ന് 6 പേർ എന്നിങ്ങനെയാണ് കർഫ്യൂ ലംഘിച്ചവർ അറസ്‌റ്റിലായത്.
അതേസമയം തന്നെ കുവൈറ്റിൽ ഏപ്രിൽ 8ആം തീയതി മുതൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി 7 മണി മുതൽ പുലർച്ചെ 5 മണി വരെയായിരിക്കും ഏപ്രിൽ 8 മുതൽ കർഫ്യൂ സമയം. സൈക്കിള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ഫ്യൂ സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. എന്നാൽ റമദാനില്‍ റെസ്‌റ്റോറന്റുകള്‍ക്ക് രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ മൂന്നുവരെ ഡെലിവറി സര്‍വീസിന് പ്രത്യേക അനുമതി നൽകും.
Read also : മ്യാൻമറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു; 46 പേർ കുട്ടികൾ