മലപ്പുറം: മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്‌താവന നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. മലപ്പുറത്തെ ഇരുപത്തിനാലോളം വരുന്ന നേതാക്കളാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പരാതി ഹൈക്കമാന്‍ഡിന് കൈമാറി. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ പരസ്യ പ്രസ്‌താവന നടത്തിയതിനാൽ ഉണ്ണിത്താനെതിരെ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
ഡിസിസി പ്രസിഡണ്ട് പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കവെയാണ് ഉണ്ണിത്താൻ നേതാക്കൾക്കെതിരെ പ്രസ്‌താവന നടത്തിയത്. പാർട്ടിയുടെ ചരിത്രത്തില്‍ എല്ലാവരേയും തൃപ്‌തരാക്കിയ ഒരു പട്ടികയും ഇതുവരെ വന്നിട്ടില്ല. ഹൈക്കമാൻഡ് തീരുമാനങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍, അത്രയും സ്വാധീന ശക്‌തിയുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ച പോലെ പുതിയ പാര്‍ട്ടി ഉണ്ടാക്കി മുന്നണിയില്‍ സഹകരിച്ചു നില്‍ക്കട്ടെ. കോണ്‍ഗ്രസിന്റെ പിന്‍ബലമില്ലെങ്കില്‍ താനും ചെന്നിത്തലയുമൊക്കെ ഒന്നുമല്ലെന്നും ചുമരുണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂ എന്ന് എല്ലാവരും ഓര്‍ക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.
Read also: തൃക്കളത്തൂരിലെ വാഹനാപകടം; ചികിൽസയിലിരുന്ന യുവാവും മരിച്ചു