യുവാക്കളെ ക്രൂരമായി മർദ്ദിച്ചു റോഡിൽ ഉപേക്ഷിച്ചതായി പരാതി

തൃശൂർ വരന്തരപ്പള്ളി സ്വദേശികളായ നൗഷാദ്, ആഷിഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്. യുവാക്കളുടെ വാഹനവും മൊബൈൽ ഫോണുകളും അക്രമിസംഘം തട്ടിയെടുത്തു. കുഴൽപ്പണ സംഘമാണ് യുവാക്കളെ അക്രമിച്ചതെന്നാണ് സൂചന.

By Trainee Reporter, Malabar News
Attack against Youth
Representational Image
Ajwa Travels

പാലക്കാട്: കഞ്ചിക്കോട് അജ്‌ഞാത സംഘം യുവാക്കളെ ക്രൂരമായി മർദ്ദിച്ചു റോഡിൽ ഉപേക്ഷിച്ചതായി പരാതി. തൃശൂർ വരന്തരപ്പള്ളി സ്വദേശികളായ നൗഷാദ്, ആഷിഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്. യുവാക്കളുടെ വാഹനവും മൊബൈൽ ഫോണുകളും അക്രമിസംഘം തട്ടിയെടുത്തു. കുഴൽപ്പണ സംഘമാണ് യുവാക്കളെ അക്രമിച്ചതെന്നാണ് സൂചന.

ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. ദേശീയ പാതയിൽ കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷൻ റോഡിലാണ് ആക്രമണം നടന്നത്. മൂന്ന് വാഹനങ്ങളിൽ എത്തിയ ആക്രമി സംഘം, ബെംഗളൂരുവിൽ നിന്ന് പ്ളൈവുഡ്‌ കയറ്റിയെത്തിയ വാഹനത്തിൽ ഉണ്ടായിരുന്ന നൗഷാദ്, ആഷിഫ് എന്നിവരെ ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് പിടിച്ചിറക്കിയ ഇരുവരെയും അക്രമികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പിന്നീട് രണ്ടുപേരെയും രണ്ടു വാഹനങ്ങളിൽ കയറ്റി. ഒരാളുമായി വാഹനം പാലക്കാട് ഭാഗത്തേക്ക് പോയി. ഇയാളെ പിന്നീട് പാലക്കാട് കെഎസ്ആർടിസി സ്‌റ്റാൻഡിന് സമീപം ഇറക്കിവിട്ടു. രണ്ടാമനെ കയറ്റിയ സംഘം തൃശൂരിലേക്കുള്ള വഴിയിൽ വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിലും ഉപേക്ഷിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകളും അക്രമികൾ കവർന്നതായാണ് മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: കളക്‌ടർമാർക്ക് സ്‌ഥലംമാറ്റം; രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE