തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കും. കോവിഡ് സ്‌ഥിരീകരണ നിരക്ക് (ടിപിആർ) കുറക്കുന്നതിന്റെ ഭാഗമായാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. അതേസമയം നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് നിയന്ത്രണങ്ങളിൽ ഇളവുള്ളത്. കെഎസ്ആർടിസി പരിമിത സർവീസുകൾ നടത്തുമെങ്കിലും സ്വകാര്യബസുകൾ രണ്ടുദിവസവും ഉണ്ടാകില്ല.
ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്‌സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്‌ജനം, പഴം, പച്ചക്കറി, പാൽബൂത്തുകൾ, മൽസ്യ – മാംസ വിൽപനശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും. ക്ഷേത്രങ്ങൾ തുറക്കും. നിത്യപൂജകളും ഉണ്ടാകും.
അടുത്ത പോലീസ് സ്‌റ്റേഷനിൽ അറിയിച്ചശേഷം നിർമാണ മേഖലയിൽ ഉള്ളവർക്ക് കോവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കാം.
ടിപിആർ ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്‌ച മുതൽ ഇളവുകൾ തുടരും. ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും തിങ്കളാഴ്‌ച മുതൽ തുറക്കും.
Most Read: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി