കോഴിക്കോട്: പരീക്ഷ കഴിഞ്ഞ് മടങ്ങവേ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് കരുവൻപൊയിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെയും കൊടുവള്ളി ഹയർ സെക്കണ്ടറി സ്‌കൂളിലെയും പ്‌ളസ് വൺ വിദ്യാർഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. വിദ്യാർഥി രാഷ്‌ട്രീയം കാരണമുള്ള സംഘർഷമല്ലെന്ന് പോലീസ് പറഞ്ഞു. പത്താം ക്‌ളാസിൽ ഒരുമിച്ച് പഠിച്ചിരുന്നവർ തമ്മിലുള്ള വ്യക്‌തി വൈരാഗ്യമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
സംഘർഷ സാധ്യത മുൻകൂട്ടി കണ്ട സ്‌കൂൾ അധികൃതർ ഇത് ഒഴിവാക്കാനുള്ള മുൻകരുതലുകൾ എടുത്തിരുന്നു. തുടർന്ന് രണ്ട് സ്‌കൂളുകളുടെയും സമീപത്തെ ചൂണ്ടപ്പുറം എന്ന സ്‌ഥലത്ത് വെച്ചാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഒടുവിൽ നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. ഇവരുടെ വാഹനങ്ങളും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Also Read: ലൈംഗിക വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോൾ മലയാളിയുടെ നെറ്റി ചുളിയുന്നു; വനിതാ കമ്മീഷൻ അധ്യക്ഷ