കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നു; തോമസ് ഐസക്ക്

By Staff Reporter, Malabar News
thomas isaac image_malabar news
ധനമന്ത്രി തോമസ് ഐസക്ക്
Ajwa Travels

തിരുവനന്തപുരം: കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്നും ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ മൂന്നാമത്തെ കേസെന്നും തോമസ് ഐസക്ക് ആരോപിച്ചു.

കെപിസിസി സെക്രട്ടറി മാത്യു കുഴല്‍ നാടനാണ് ബിജെപിക്കാരന്‍ നല്‍കിയ കേസിന്റെ വക്കാലത്തെന്ന് തോമസ് ഐസക്ക് പറഞ്ഞു. വായ്‌പയെടുക്കല്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് കേസിലെ ആവശ്യം. എന്നാല്‍ വായ്‌പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോ എന്നതിന് പ്രതിപക്ഷ നേതാവ് ഉത്തരം പറയണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

മാത്രവുമല്ല കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വെക്കാന്‍ സി ആന്റ് എജി(കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍)യെ ഉപയോഗിക്കുന്നു എന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കൂടാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇഡി) നിര്‍മ്മാണ പദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

സി ആന്റ് എജിയുടെ ഓഫിസും പ്രതിപക്ഷ നേതാവിന്റെ ഓഫിസിലുള്ളവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ധനമന്ത്രി ആരോപിച്ചു. കൂടാതെ സി ആന്റ് എജിക്ക് അയക്കുന്ന കത്തുകള്‍ ചോരുന്നുവെന്നും സംസ്‌ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കാനുള്ള കേന്ദ്ര ശ്രമത്തിന് പ്രതിപക്ഷ നേതാവിന്റെ പിന്തുണയുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്ക് തുറന്നടിച്ചു.

Read Also: ബിഹാറില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ ഉന്തും തള്ളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE