ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി പുതിയ തന്ത്രങ്ങള്‍ ശക്‌തമാക്കി ഔദ്യോഗിക- വിമത പക്ഷങ്ങള്‍. ഗോവയിലെ താമസം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ സോണിയാ ഗാന്ധി കമല്‍നാഥ് അടക്കമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തി.
അതേസമയം നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷക്ക് കത്തെഴുതിയ 23 വിമത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട ജി-23 സഖ്യം ഡെല്‍ഹിയില്‍ യോഗം ചേര്‍ന്ന് അധ്യക്ഷ പദത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്‌തു.
ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാഡ, മനീഷ് തിവാരി, ശശി തരൂര്‍, ഭൂപീന്ദര്‍ സിങ് ഹൂണ്ട, പൃഥ്വിരാജ് ചൗഹാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും യോഗത്തിന് എത്തി.
പ്രധാനമായും അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചയായത്. പാര്‍ട്ടിയെ ശക്‌തിപ്പെടുത്താന്‍ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കാന്‍ കൂട്ടായി പരിശ്രമിക്കാന്‍ വിമത പക്ഷം തീരുമാനിച്ചു. കമല്‍നാഥും സോണിയാ ഗാന്ധിയും നടത്തിയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷപദത്തിലേക്ക് മൽസരിക്കുന്നതടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ചയായത്.
Read also: ജമ്മു കശ്‍മീര്‍ ഡിഡിസി തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു