ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ഇതുവരെ പിരിച്ചത് 2500 കോടി രൂപയെന്ന് വിശ്വഹിന്ദു പരിഷത്ത്. മാർച്ച് 4 വരെ ലഭിച്ച തുകയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അടിസ്‌ഥാനമാക്കിയാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
വീടുകൾ തോറുമുള്ള ധനസമാഹരണം ഇതോടെ നിർത്തിയതായി രാമ ജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. ഇനി ഓൺലൈൻ വെബ്സൈറ്റ് വഴിയാകും പിരിവ് നടത്തുക. രാമക്ഷേത്ര നിർമാണം നടക്കുന്ന ഭൂമിക്ക് സമീപമുള്ള സ്‌ഥലം വാങ്ങുന്നതിനുള്ള ചർച്ച നടക്കുന്നതായും ചമ്പത് റായ് അറിയിച്ചു.
Also Read: നൂറാം ദിനം; രാജ്യവ്യാപകമായി കരിദിനം ആചരിച്ച് കര്‍ഷകര്‍