ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി അറസ്‌റ്റിൽ. ഇന്നലെയും ഇന്നുമായി നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് വൈകീട്ടാണ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത്.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്‌ച പൂജാ സിംഗാളിന്റെ അനുയായികളുടെ ഓഫീസുകളിലും വസതികളിലും റെയ്‌ഡ് നടത്തിയിരുന്നു. തുടർന്ന് പൂജയുടെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിൽ നിന്ന് 19 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വിശ്വസ്‌തയായ പൂജ സിംഗാളിനെതിരെ നടപടിയെടുക്കാൻ ജാർഖണ്ഡ് സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
Read also: ശ്രീലങ്ക; മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷണ്‍