സോൾ: ഒരിടവേളയ്‌ക്ക് ശേഷം ദക്ഷിണ കൊറിയയിൽ വീണ്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. 3,09,790 പേർക്കാണ് തിങ്കളാഴ്‌ച മാത്രം ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്. തുടർച്ചയായി 3ആം ദിവസമാണ് ദക്ഷിണ കൊറിയയിൽ 3 ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. നിലവിലെ കോവിഡ് വ്യാപനത്തിന് കാരണം ഒമൈക്രോൺ വകഭേദമാണെന്നാണ് വിലയിരുത്തുന്നത്.
ജനുവരി അവസാനത്തോടെയാണ് ദക്ഷിണ കൊറിയയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകാൻ തുടങ്ങിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ദക്ഷിണ കൊറിയയിൽ 68,66,222 പേർക്ക് ആകെ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് ബാധയെ തുടർന്ന് മരിക്കുന്നവരിൽ 15 ശതമാനം കുട്ടികളാണെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
കുട്ടികളിലെ കോവിഡ് മരണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 5 മുതൽ 11 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ ഈ മാസം അവസാനത്തോടെ ആരംഭിക്കും. രാജ്യത്ത് 86.6 ശതമാനം ആളുകൾ രണ്ടു ഡോസ് വാക്‌സിനും 62.6 ശതമാനം പേർ ബൂസ്‌റ്റർ ഡോസുകളും സ്വീകരിച്ചവരാണ്.
Read also: ആചാരങ്ങളിൽ മാറ്റം വരണം; ഷർട്ട് ഊരണമെന്നത് തന്ത്രികളുടെ തട്ടിപ്പ്- വെള്ളാപ്പള്ളി നടേശൻ