ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖലയ്‌ക്ക് ഉണ്ടായ കനത്ത നഷ്‌ടം ഏറ്റവും കൂടുതൽ ബാധിച്ചത് രാജ്യത്തെ ചെറുകിട സംരംഭകരെ. വൻ മുതൽമുടക്കോ മൂലധനമോ ഇല്ലാതെ ആരംഭിച്ച ചെറുകിട സംരഭങ്ങൾ കോവിഡ് കാലത്ത് ലാഭമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു.
രാജ്യത്തെ 73 ശതമാനം ചെറുകിട സംരഭങ്ങൾക്കും 2020-2021 സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്. വ്യാപാര-വ്യവസായ സംഘടനകളുടെ കൂട്ടായ്‌മയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് (സിഐഎ) നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.
റീട്ടെയിൽ, ട്രാവല്‍, ഹോസ്‌പിറ്റാലിറ്റി, ഏവിയേഷന്‍, ഓട്ടോമൊബൈൽ, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി എല്ലാ മേഖലകളിലെയും ചെറു സംരംഭങ്ങളും കോവിഡിന്റെ പശ്‌ചാത്തലത്തിൽ തിരിച്ചടി നേരിട്ടു.
ഈ സാഹചര്യത്തിൽ മൊറട്ടോറിയം, മൂലധനം കണ്ടെത്തുന്നതിനുള്ള പിന്തുണ, ജിഎസ്‌ടി, പിഎഫ്, ഇഎസ്‌ഐ തുടങ്ങിയവ അടയ്‌ക്കുന്നതിനുള്ള സാവകാശവും അനുവദിക്കണമെന്നാണ് സംരംഭകരുടെ ആവശ്യം. അതേസമയം സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ച ആശ്വാസ നടപടികള്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഗുണകരമായില്ലെന്നാണ് സര്‍വേ വ്യക്‌തമാക്കുന്നത്.
Read Also: അജ്‌ഞാത ആകാശ വസ്‌തുക്കൾ നൂറിലധികം; ‘അന്യഗ്രഹജീവി’ സാന്നിധ്യം വീണ്ടും ചർച്ചയാവുന്നു