ലണ്ടന്‍: കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ബ്രിട്ടന് അതീവ ഗുരുതരാവസ്ഥയിലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. രാജ്യത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണിലെ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന് ആരോഗ്യ മേഖലയിലെ പ്രമുഖരും വ്യക്തമാക്കിയിട്ടുണ്ട്.
പബ്ബുകളുടെ പ്രവര്‍ത്തന സമയം ഉള്‍പ്പെടെ വെട്ടിക്കുറച്ച് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി രാജ്യത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പലയിടങ്ങളും പ്രാദേശികമായ ലോക്ക്ഡൗണുകളും പ്രഖ്യാപിച്ചു. അതിനു ശേഷവും രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് ബ്രിട്ടീഷ് ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്കുന്നു.
രാജ്യത്തെ ഉയരുന്ന മരണ നിരക്ക് ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 4,53,264 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 20 മണിക്കൂറിനിടെ 7,108 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 71 പേര് മരണമടയുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മരണമടഞ്ഞവരുടെ ആകെ എണ്ണം 42,143 ആയി ഉയര്‍ന്നിരിക്കുകയാണ്.
കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ജോണ്സണ് പറഞ്ഞു. രാജ്യം ഈ മഹാമാരിയെ അതിജീവിക്കുമെന്നും അദ്ദേഹം പ്രത്യാശ പങ്കുവെച്ചു.
അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
കോവിഡിനെ പിടിച്ചുകെട്ടാന്‍ ഇനി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും അങ്ങനെ കണ്ടെത്തിയാല്‍ തന്നെ അത് പ്രാവര്‍ത്തികമാക്കാന്‍ ഏറെ സമയമെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read Also: മൊഡേണ വാക്സിൻ യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് എത്തില്ല