കോഴിക്കോട് : ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലയില്‍ രോഗം വ്യാപിക്കുന്നത് തീവ്രമാകുന്നത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്നുണ്ട്. വ്യാപനം നിയന്ത്രിക്കേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും ആളുകള്‍ അവ പാലിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. അതിനാല്‍ ഉദ്യോഗസ്‌ഥരുമായി കൂടിയാലോചിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ജില്ലയില്‍ കൊണ്ട് വരാന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ സമര്‍പ്പിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.
ജില്ലയില്‍ കോവിഡ് വ്യാപനം തടയാനായി നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എങ്കിലും ആളുകള്‍ പൊതുസ്‌ഥലങ്ങളില്‍ ഒത്തുകൂടുന്നതിന് കുറവൊന്നും ഉണ്ടാകുന്നില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. എന്നാല്‍ ജനങ്ങള്‍ ഇത് കാര്യമായി എടുക്കുന്നില്ല. നിരോധനാജ്‌ഞ നിലനിൽക്കുമ്പോഴും ആളുകള്‍ പൊതു സ്‌ഥലങ്ങളില്‍ ഒത്തുകൂടുന്നു. പോലീസിനെ കാണുമ്പോള്‍ മാത്രം ഒഴിഞ്ഞു പോകുന്ന പ്രവണതയാണ് ഇപ്പോഴും ജില്ലയില്‍ നിലനില്‍ക്കുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി.
ആദ്യ സമയങ്ങളിലേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ ജില്ലയില്‍ ഇപ്പോള്‍ ഉണ്ടാകാനുള്ള കാരണം ആളുകള്‍ കൃത്യമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണെന്ന് അധികൃതര്‍ പറയുന്നു. സാമൂഹിക അകലം പാലിക്കാതെയുള്ള ആളുകളുടെ കൂട്ടം കൂടല്‍ വലിയ രീതിയി ജില്ലയില്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം ജില്ലയില്‍ രോഗം സ്‌ഥിരീകരിച്ചത് 1576 പേര്‍ക്കാണ്. സംസ്‌ഥാനത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇനിയും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിമുഖത കാണിക്കുകയാണെങ്കില്‍ കര്‍ശനമായ നടപടികള്‍ എടുക്കുമെന്നും നിയന്ത്രണങ്ങള്‍ ശക്‌തമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also : കോവിഡ് വ്യാപനം; ആകെ രോഗബാധിതര്‍ 13000 കടന്നു