വാടാനപ്പള്ളിയിലും പാവറട്ടിയിലും സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു

By News Desk, Malabar News
MalabarNews_covid19 thrissur updates
Representation Image
Ajwa Travels

തൃശൂര്‍ : വാടാനപ്പള്ളി ജനത സ്റ്റോഴ്സിലെ സമ്പര്‍ക്കപ്പട്ടികയില്‍ പത്തു പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇപ്പോള്‍ ജനത സ്റ്റോഴ്സുമായി ബന്ധപ്പെട്ടു കൊവിഡ് ബാധിതര്‍ 40 ആയി. വാടാനപ്പള്ളി പഞ്ചായത്തിലെ ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കിയ 94 പേരില്‍ ആറു പേര്‍ പോസിറ്റീവായി. തളിക്കുളത്ത് 98 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നാലുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാട്ടികയില്‍നിന്ന് പതിനഞ്ച് പേരെ ടെസ്റ്റ് ചെയ്തതില്‍ എല്ലാവരും നെഗറ്റീവായി. കരുണ സിഎഫ്എല്‍ടിസിയിലായിരുന്നു പരിശോധന.

തളിക്കുളത്ത് ഒന്നാം വാര്‍ഡില്‍ നേരത്തെ പോസിറ്റീവായ വ്യക്തിയുടെ രണ്ട് മക്കള്‍ക്കും വാര്‍ഡ് പതിമൂന്നില്‍ ജനത സ്റ്റോഴ്സില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളില്‍ നിന്നായി നൂറു പേരെ കൂടി ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കും. ഇതോടെ തളിക്കുളം പതിമൂന്നാം വാര്‍ഡിനെ കണ്ടൈന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

പാവറട്ടിയില്‍ ഏഴും എളവള്ളിയില്‍ രണ്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിഎച്ച്‌സി. മുല്ലശ്ശേരിയുടെയും പാവറട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ മരുതയൂര്‍ ജിയുപി സ്‌കൂളില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പാവറട്ടി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട 154 പേര്‍ക്കാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE