തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും. സംസ്‌ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട് ഇന്ന് യോഗം ചർച്ച ചെയ്യും. അമ്പലപ്പുഴയിലെ വീഴ്‌ചകൾ സംസ്‌ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടതോടെ തുടർനടപടികൾ എന്തായിരിക്കും എന്നതാണ് നിർണായകം.
ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ജി സുധാകരനെതിരെ വിമർശനമുണ്ടെങ്കിലും റിപ്പോർട്ടിൽ പരാമർശമില്ല. പാല, കൽപ്പറ്റ തോൽവികളും, പാർട്ടി വോട്ട് ചോർച്ചയും ഗൗരവതരമെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തൽ. കുണ്ടറ, തൃപ്പുണിത്തുറ തോൽവികളും, വിജയിച്ച സീറ്റുകളിൽ ഉയർന്നുവന്ന പരാതികളും യോഗത്തിൽ ചർച്ചയാകും. വനിതാ കമ്മീഷൻ അധ്യക്ഷ തിരഞ്ഞെടുപ്പ് വിഷയം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്‌തിട്ടില്ല.
Read Also: കൊല്ലം ജില്ലയിൽ കുട്ടികളിലെ കോവിഡ് ബാധ കൂടുന്നു