തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്‌ണന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് ശേഷം കൊല്ലം ചിതറയിലുള്ള സ്വവസതിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് അദ്ദേഹം മരിച്ചത്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലം ചിതറയിലെ സ്വന്തം വസതിയിലേക്ക് മടങ്ങുംവഴിയാണ് ഹൃദയാഘാതം ഉണ്ടായി അദ്ദേഹം മരിച്ചത്. നിലവിൽ ചിതറയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം രാവിലെ 8.30ഓടെ കൊല്ലം ഡിസിസി യിലേക്ക് കൊണ്ടുപോകും. 10 മണി മുതൽ 11 മണി വരെ ഡിസിസിയിൽ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി ചിതറയിലേക്ക് കൊണ്ടുപോകും. തുടർന്ന് ഉച്ചക്ക് 2 മണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.
ചടയമംഗലത്തിന്റെ ഒരേയൊരു കോൺഗ്രസ് എംഎൽഎ ആയിരുന്ന പ്രയാർ ഗോപാലകൃഷ്‌ണൻ 18 വർഷം മിൽമയുടെ ചെയർമാനായി സേവനമനുഷ്‌ഠിച്ചു. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
Read also: സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണം; സമരം ശക്‌തമാക്കാൻ കെജിഎംഒ