കൊച്ചി: നയതന്ത്ര ബാഗിലൂടെ ഖുർആൻ കൊണ്ടു വന്ന സംഭവത്തിൽ പ്രത്യേകം കേസെടുത്ത് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. കോൺസുലേറ്റത് ആവശ്യത്തിനുള്ള വസ്‌തുക്കളാണ് നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിന്റെ അനുമതി വേണം.
കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്‌തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ അന്വേഷണത്തിനായി സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു.
യുഎഇ കോൺസുലേറ്റിനെ എതിർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം. യുഎഇ കോൺസുലേറ്റിനെതിരായ ആദ്യ നടപടിയാണ് ഇത്. കേസിൽ മന്ത്രി കെ ടി ജലീലിനെയും ചോദ്യം ചെയ്യും.
ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും, എന്തുകൊണ്ട് മുൻകൂർ അനുമതി തേടിയില്ലെന്നും ഇന്നലത്തെ ചോദ്യം ചെയ്യലിൽ എൻഐഎ ജലീലിനോട് ചോദിച്ചിരുന്നു. എന്നാൽ ഇതിൽ വ്യക്തമായ മറുപടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലന്നാണ് സൂചന.