ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. നിലവിൽ തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 2000ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,527 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 33 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം രേഖപ്പെടുത്തുന്നത് തലസ്‌ഥാനത്താണ്. ഇതേ തുടർന്ന് ഡെൽഹിയിൽ നിലവിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. പൊതു സ്‌ഥലങ്ങളിൽ നിലവിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക് 500 രൂപ പിഴയായി ഈടാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ തെർമൽ പരിശോധനയ്‌ക്ക് ശേഷം മാത്രമേ വിദ്യാർഥികളെയും മറ്റ് അധികൃതരെയും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.
രാജ്യത്ത് മറ്റ് സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. മദ്രാസ് ഐഐടിയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തമിഴ്‌നാട് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചത്.
Read also: കാസർഗോഡ് വീണ്ടും സദാചാര ഗുണ്ടായിസം; ബിഎംഎസ് പ്രവർത്തകർ അറസ്‌റ്റിൽ