തലസ്ഥാനത്ത് കോവിഡ് രോഗിയുടെ മൃതദേഹം മാറ്റുന്നതില്‍ അനാസ്ഥ

By Team Member, Malabar News
Malabarnews_trivandrum
Representational image
Ajwa Travels

തിരുവനന്തപുരം : തിരുവനന്തപുരത്ത് മരുതൂരില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറ്റുന്നതില്‍ അനാസ്ഥ. വര്‍ക്കല സ്വദേശിയായ ഉഷയുടെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്നും മാറ്റുന്നതില്‍ കാലതാമസം ഉണ്ടായത്. മരുതൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഉഷ മരിച്ചത്. അവിടെ മോര്‍ച്ചറി സംവിധാനം ഇല്ലാത്തതിനാല്‍ വര്‍ക്കല നഗരസഭയില്‍ വിളിച്ചറിയിച്ചെങ്കിലും അധികൃതര്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് 13 മണിക്കൂറാണ് മൃതദേഹം വാര്‍ഡില്‍ കിടന്നത്.

മൃതദേഹം ആശുപത്രി വാര്‍ഡില്‍ മണിക്കൂറുകളോളം കിടന്നതിനാല്‍ ബന്ധുക്കള്‍ പ്രതിഷേധിക്കാന്‍ ആരംഭിച്ചു. ശേഷമാണ് വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. വര്‍ക്കല നഗരസഭക്ക് കീഴില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് മൃതദേഹം ഏറ്റെടുക്കാതിരുന്നത് എന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പിന്നീട് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കരിച്ചത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് മൃതദേഹം സംസ്‌കരിച്ചത്.

Read also : ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം: കളക്‌ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE