തിരുവനന്തപുരം : തിരുവനന്തപുരത്ത് മരുതൂരില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറ്റുന്നതില്‍ അനാസ്ഥ. വര്‍ക്കല സ്വദേശിയായ ഉഷയുടെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്നും മാറ്റുന്നതില്‍ കാലതാമസം ഉണ്ടായത്. മരുതൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഉഷ മരിച്ചത്. അവിടെ മോര്‍ച്ചറി സംവിധാനം ഇല്ലാത്തതിനാല്‍ വര്‍ക്കല നഗരസഭയില്‍ വിളിച്ചറിയിച്ചെങ്കിലും അധികൃതര്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് 13 മണിക്കൂറാണ് മൃതദേഹം വാര്‍ഡില്‍ കിടന്നത്.
മൃതദേഹം ആശുപത്രി വാര്‍ഡില്‍ മണിക്കൂറുകളോളം കിടന്നതിനാല്‍ ബന്ധുക്കള്‍ പ്രതിഷേധിക്കാന്‍ ആരംഭിച്ചു. ശേഷമാണ് വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. വര്‍ക്കല നഗരസഭക്ക് കീഴില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് മൃതദേഹം ഏറ്റെടുക്കാതിരുന്നത് എന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പിന്നീട് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കരിച്ചത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് മൃതദേഹം സംസ്‌കരിച്ചത്.
Read also : ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം: കളക്‌ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി