ഭോപ്പാല്‍: കോവാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോവാക്‌സിന്‍ സ്വീകരിച്ച ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്. ജമാല്‍പുര സുബേദാര്‍ കോളനിയിലെ വീട്ടില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയതായി മധ്യപ്രദേശ് മെഡികോ ലീഗല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ഡോ അശോക് ശര്‍മ പറഞ്ഞു
ഡിസംബര്‍ 12നാണ് ഇയാള്‍ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തത്. ഒമ്പത് ദിവസത്തിന് ശേഷം 21നായിരുന്നു മരണം. ഇതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ദീപക് മറാവിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും വാക്‌സിനുമായി ബന്ധപ്പെട്ട അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും പറഞ്ഞു.
Read also: ലൗ ജിഹാദ്; മന്ത്രിസഭ അംഗീകാരം നൽകി; നിയമം പാസാക്കി മധ്യപ്രദേശ്