തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് സംശയം. സംഭവത്തിൽ മകൻ വിപിൻദാസിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ ഓമനടീച്ചറാണ് കഴിഞ്ഞ ബുധനാഴ്‌ച മരിച്ചത്. മകന്‍ ശവപ്പെട്ടി വാങ്ങി വീട്ടിലേക്ക് വരുന്നത് കണ്ട നാട്ടുകാർ സംശയം തോന്നി പോലീസിനെ അറിയിച്ചതിന് ശേഷമാണ് മരണവിവരം പുറത്തറിയുന്നത്.
തുടർന്ന് പോലീസ് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഓമനക്ക് മർദ്ദനം ഏറ്റതായി പോസ്‌റ്റുമോര്‍ട്ടം റിപ്പോർട്ടിൽ സ്‌ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിപിന്‍ദാസിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഓമനയും ഇളയ മകൻ വിപിൻദാസും മാത്രമായിരുന്നു വീട്ടിൽ താമസം. കടുത്ത മദ്യപാനിയായ ഇയാൾ അമ്മയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് അയൽവാസികൾ ആരോപിച്ചിരുന്നു.
Most Read: ലക്ഷദ്വീപ് സന്ദര്‍ശനം; കോണ്‍ഗ്രസ് എംപിമാര്‍ക്ക് അനുമതി നിഷേധിച്ചു