ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ തരൂരിനെതിരായ ക്രിമിനല്‍ നടപടികള്‍ ഡെല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസ് ഡിസംബര്‍ എട്ടിന് കോടതി വീണ്ടും പരിഗണിക്കും. ബി ജെ പി നേതാവ് രാജ് ബബ്ബറാണ് തരൂരിനെതിരെ മാനനഷ്‌ടക്കേസ് കൊടുത്തത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ബംഗളൂരു സാഹിത്യോൽസവത്തില്‍ വച്ചായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം. നരേന്ദ്ര മോദി ശിവലിംഗത്തിലെ തേള്‍ പോലെയാണ്. കൈ കൊണ്ട് അതിനെ നീക്കാനും കഴിയില്ല; ചെരുപ്പ് കൊണ്ട് അടിച്ചിടാനും കഴിയില്ലെന്നാണ് ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ തന്നോട് പറഞ്ഞത് എന്നായിരുന്നു തരൂരിന്റെ പരാമർശം.
മോദിക്കെതിരായ വിവാദ പരാമര്‍ശം തരൂര്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നതാണ് തരൂരിന്റെ പരാമര്‍ശം എന്നായിരുന്നു പരാതി.
Read also: സുശാന്തിന്റെ മരണം; വ്യാജ വാര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍