ന്യൂഡെല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ അറസ്‌റ്റില്‍. ഡെല്‍ഹി സ്വദേശിയായ വിഭോര്‍ ആനന്ദാണ് അറസ്‌റ്റിലായത്. സുശാന്തിന്റെയും മുന്‍ മാനേജര്‍ ദിഷയുടെയും മരണത്തില്‍ പരസ്‌പരം ബന്ധമുണ്ടെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചത്. ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനും കേസില്‍ ബന്ധമുണ്ടെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് അര്‍ബാസ് ഖാന്‍ ഇയാള്‍ക്കെതിരെ പരാതിപ്പെട്ടിരുന്നു.
സുശാന്തിന്റെ മാനേജര്‍ ദിഷാ സാലിയന്‍ ജൂണ്‍ 8 നാണ് ആത്‍മഹത്യ ചെയ്‌തത്. ശേഷം ഒരു മാസം കഴിഞ്ഞ് ജൂലൈ 14നാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണശേഷം 80,000ത്തോളം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പുതുതായി ആരംഭിച്ചതായി കണ്ടെത്തിയിരുന്നു. മഹാരാഷ്‌ട്ര സര്‍ക്കാറിനേയും പൊലീസിനേയും അപകീർത്തി പെടുത്താനാണ് ഇത്തരത്തില്‍ അക്കൗണ്ടുകള്‍ തുടങ്ങിയത് എന്നാണ് പോലീസ് പറയുന്നത്.
Read also: വ്യാജ കസ്റ്റമര്‍ കെയര്‍; അഭിഭാഷകന് നഷ്ടം 40000 രൂപ; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം