ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്‌റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികൾ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ കോടതിയെ ധരിപ്പിക്കും.
ഉത്തരവാദപ്പെട്ടവർ യോഗം ചേരുന്നു എന്നതല്ലാതെ മലിനീകരണം തടയാൻ ഒന്നും നടക്കുന്നില്ലെന്ന വിമർശനമാണ് കോടതി നേരത്തെ മുന്നോട്ട് വെച്ചത്. കോടതി ഇടപെടലിന്റെ പാശ്‌ചാലത്തിൽ വായു മലിനീകരണം തടയാനുള്ള നടപടികൾ സർക്കാരുകൾ ഊർജിതമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഡെൽഹി സർക്കാർ 1000 സിഎൻജി ബസുകൾ വാടകക്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതിന് വിലക്ക് തുടരുകയാണ്. വർക്ക് ഫ്രം ഹോം, വിദ്യാലയങ്ങൾക്ക് അവധി, നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക് എന്നിവയാണ് ഇവിടെ ഏർപ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങൾ.
Read Also: മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കോസ്‌റ്റ് ഗാർഡിന്റെ പരിശോധന ഇന്നും തുടരും