ഡെൽഹി ചലോ; കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്തുമെന്ന് കേന്ദ്രം

By Team Member, Malabar News
Malabarnews_dilli chalo
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്‌ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്രം. ഡിസംബര്‍ 3 ആം തീയതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താമെന്നാണ് കേന്ദ്രം വ്യക്‌തമാക്കിയത്. ഒപ്പം തന്നെ കര്‍ഷകര്‍ സമരം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ അറിയിച്ചു. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന ഡെൽഹി ചലോ മാര്‍ച്ചിന്റെ രണ്ടാം ദിവസമായിരുന്നു ഇന്ന്.

അതേസമയം തന്നെ ഡെൽഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ബുറാഡിയില്‍ എത്തുന്ന കര്‍ഷകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഡെല്‍ഹി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് വേണ്ട കുടിവെള്ളം, ശുചിമുറികള്‍ എന്നിവയെല്ലാം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്‌തമാക്കിയത്. മാര്‍ച്ചിന്റെ രണ്ടാം ദിവസമായ ഇന്ന് ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവുലില്‍ വലിയ സംഘര്‍ഷമാണ് ഉണ്ടായത്. ഡെല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും, ജലപീരങ്കിയും പ്രയോഗിച്ചു. എന്നാല്‍ കര്‍ഷകര്‍ ശക്‌തമായി പോലീസിന് നേരെ നീങ്ങിയതോടെ ഡെല്‍ഹി ഹരിയാന അതിര്‍ത്തി യുദ്ധക്കളമായി മാറി.

തുടര്‍ന്ന് ഉണ്ടായ വലിയ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ വൈകുന്നേരം 3 മണിയോടെ സംഘര്‍ഷം അയഞ്ഞു. തുടര്‍ന്ന് അനുനയത്തിനായി പോലീസ് രംഗത്തെത്തി. പാര്‍ലമെന്റ് പരിസരത്തോ, രാംലീല മൈതാനത്തോ സമരം നടത്താതെ ബുറാഡിയില്‍ സമരം നടത്തണമെന്ന നിര്‍ദേശം അംഗീകരിച്ച് കര്‍ഷകര്‍ ഡെല്‍ഹിയില്‍ പ്രവേശിച്ചു. ബുറാഡിയില്‍ പ്രവേശിച്ച കര്‍ഷകര്‍ അവിടെ നിന്നുകൊണ്ട് തുടര്‍സമരങ്ങളെ പറ്റി തീരുമാനമെടുക്കും. കൂടാതെ കര്‍ഷകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് ഡെല്‍ഹി സര്‍ക്കാരും വാഗ്‌ദാനം നല്‍കിയിട്ടുണ്ട്.

Read also : കർഷക പ്രതിഷേധം രാഷ്‌ട്രീയ കളിയായി മാറുന്നു; ആർഎസ്എസ് അനുകൂല സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE