എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു

By News Bureau, Malabar News
chikungunya
Representational image
Ajwa Travels

കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. 143 പേർക്കാണ് ജില്ലയിൽ ഈ മാസം മാത്രം ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. പകുതിയിലധികം രോഗികളും കൊച്ചി കോർപ്പറേഷനിലാണ്. രണ്ട് പേർ കോർപ്പറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.

കൊതുക് നശീകരണം ഊർജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും കോർപ്പറേഷൻ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. നഗരസഭയിലെ കൊതുകു നിർമാജന സ്‌ക്വാഡിന്റെ പ്രവർത്തനം നിർജീവമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

അതേയം സംസ്‌ഥാനത്ത് കോവിഡിനേക്കാൾ അതിവേഗത്തിൽ വൈറൽ പനി പടരുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ജലജന്യരോഗങ്ങളും വ്യാപകമാണ്. പനി ബാധിച്ച് ഓപികളിലെത്തുന്ന രോഗികളുടെ എണ്ണം ദിവസേന കൂടുകയാണെന്നും ഡോക്‌ടർമാർ പറയുന്നു.

കാലാവസ്‌ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകളുടെ സാന്ദ്രത കൂടിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ ഇവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ പെരുകാൻ കാരണം. കാലാവസ്‌ഥാ വ്യതിയാനം വൈറൽ പനിയുടെ വ്യാപനത്തിന് ആക്കം കൂട്ടി.

Most Read: കോഴിക്കോട് മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE