കോഴിക്കോട്: കോർപ്പറേഷനിലെ ആവിക്കൽ തോടിൽ മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം. മണ്ണ് പരിശോധനക്കായി ഉദ്യോഗസ്‌ഥർ എത്തിയാൽ തടയുമെന്ന് പ്രതിഷേധക്കാർ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്‌ഥലത്ത് വൻ സുരക്ഷ ഏർപ്പെടുത്തി.
കോഴിക്കോട് ബീച്ച് റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. റോഡിൽ ഇരുന്നും കിടന്നും ഇവർ പ്രതിഷേധിക്കുകയാണ്. കൗൺസിലറുടെ നേതൃത്വത്തിൽ പ്രകടനമായാണ് പ്രതിഷേധക്കാർ എത്തിയത്.
പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആവിക്കൽ തോടിൽ മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നത്. മുൻപും പ്ളാന്റിനെതിരെ ഇവിടെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.
മണ്ണ് പരിശോധനക്കായി കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്യോഗസ്‌ഥരെത്തിയപ്പോഴും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അതിനു ശേഷം ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ഇന്ന് വീണ്ടും കോർപ്പറേഷൻ അധികൃതർ എത്തിയത്.
Read Also: നാല് എംഎൽഎമാർ കൂടി വിമത ക്യാംപിൽ; മഹാരാഷ്‌ട്രയിൽ പ്രതിസന്ധി തുടരുന്നു