നാല് എംഎൽഎമാർ കൂടി വിമത ക്യാംപിൽ; മഹാരാഷ്‌ട്രയിൽ പ്രതിസന്ധി തുടരുന്നു

By Staff Reporter, Malabar News
shivasena-maharashtra
Ajwa Travels

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. ഏക്‌നാഥ് ഷിൻഡെ യുടെ വിമത പക്ഷത്തിന്റ നീക്കങ്ങൾക്ക് മറുതന്ത്രങ്ങളുമായി മഹാവികാസ് അഗാഡി നേതൃത്വം സജീവമാണ്. പ്രശ്‌ന പരിഹാരത്തിനായി ശരദ് പവാറും രംഗത്തെത്തി. അതേസമയം, നാല് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാംപിൽ എത്തി. അണികളെ ഉപയോഗിച്ച് വിമതരെ നേരിടാനുള്ള നീക്കമാണ് ഉദ്ദവ് താക്കറെ നടത്തുന്നത്.

രാജിവെക്കാൻ തയ്യാറെന്ന് പ്രഖ്യാപിച്ച ശേഷം ഔദ്യോഗിക വസതിയായ വർഷ ബംഗ്ളാവിൽ നിന്നും കുടുംബ വീടായ മാതോശ്രീയിലേക്ക് മാറിയ ഉദ്ദവ് താക്കറെയെ കാത്ത് നൂറുകണക്കിന് അണികൾ റോഡിൽ അണിനിരന്നു. തുടർന്ന് അണികളുടെ അതിവൈകാരികമായ പ്രകടനങ്ങൾക്ക് താക്കറെയുടെ ഇരു വസതികളും വേദിയായി.

സേനയുടെ തലവൻ ആരെന്ന് വിമത വിഭാഗത്തിനു കൃത്യമായ സന്ദേശം നൽകാനാണ് താക്കറെ ഈ അവസരം ഉപയോഗിച്ചത്. ശിവസേനയുടെ ആഭ്യന്തരകാര്യം മാത്രമെന്ന നിലപാടുമായി ആദ്യ ഘട്ടത്തിൽ അകന്നു നിന്ന ശരദ് പവാർ പ്രശ്‌നപരിഹാരത്തിനായി രംഗത്തിറങ്ങിയതോടെ അഗാഡി പക്ഷവും സജീവമായി. വിമത പക്ഷത്തുള്ള 17 എംഎൽഎമാരുമായി ഔദ്യോഗിക നേതൃത്വം ചർച്ച നടത്തിയതയായി റിപ്പോട്ടുകളുണ്ട്.

Read Also: പാലക്കാട് യുവാവിന്റെ മരണം തലയ്‌ക്കടിയേറ്റ് തന്നെ; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE