മുംബൈ: മഹാരാഷ്ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. ഏക്‌നാഥ് ഷിൻഡെ യുടെ വിമത പക്ഷത്തിന്റ നീക്കങ്ങൾക്ക് മറുതന്ത്രങ്ങളുമായി മഹാവികാസ് അഗാഡി നേതൃത്വം സജീവമാണ്. പ്രശ്‌ന പരിഹാരത്തിനായി ശരദ് പവാറും രംഗത്തെത്തി. അതേസമയം, നാല് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാംപിൽ എത്തി. അണികളെ ഉപയോഗിച്ച് വിമതരെ നേരിടാനുള്ള നീക്കമാണ് ഉദ്ദവ് താക്കറെ നടത്തുന്നത്.
രാജിവെക്കാൻ തയ്യാറെന്ന് പ്രഖ്യാപിച്ച ശേഷം ഔദ്യോഗിക വസതിയായ വർഷ ബംഗ്ളാവിൽ നിന്നും കുടുംബ വീടായ മാതോശ്രീയിലേക്ക് മാറിയ ഉദ്ദവ് താക്കറെയെ കാത്ത് നൂറുകണക്കിന് അണികൾ റോഡിൽ അണിനിരന്നു. തുടർന്ന് അണികളുടെ അതിവൈകാരികമായ പ്രകടനങ്ങൾക്ക് താക്കറെയുടെ ഇരു വസതികളും വേദിയായി.
സേനയുടെ തലവൻ ആരെന്ന് വിമത വിഭാഗത്തിനു കൃത്യമായ സന്ദേശം നൽകാനാണ് താക്കറെ ഈ അവസരം ഉപയോഗിച്ചത്. ശിവസേനയുടെ ആഭ്യന്തരകാര്യം മാത്രമെന്ന നിലപാടുമായി ആദ്യ ഘട്ടത്തിൽ അകന്നു നിന്ന ശരദ് പവാർ പ്രശ്‌നപരിഹാരത്തിനായി രംഗത്തിറങ്ങിയതോടെ അഗാഡി പക്ഷവും സജീവമായി. വിമത പക്ഷത്തുള്ള 17 എംഎൽഎമാരുമായി ഔദ്യോഗിക നേതൃത്വം ചർച്ച നടത്തിയതയായി റിപ്പോട്ടുകളുണ്ട്.
Read Also: പാലക്കാട് യുവാവിന്റെ മരണം തലയ്‌ക്കടിയേറ്റ് തന്നെ; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്