ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളുടെ കസ്‌റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതികളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. പിന്നാലെയാണ് അന്വേഷണസംഘം കോടതിയില്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് മുഖ്യപ്രതി നിഖില്‍ പൈലി അടക്കമുള്ള അഞ്ചുപേരെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടത്. നിഖില്‍ പൈലിയേയും സഹായി ജെറിന്‍ ജോജോയേയും 22 വരെയും നിതിന്‍ ലൂക്കോസ്, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍ എന്നിവരെ 21ആം തീയതിവരെയും കസ്‌റ്റഡിയില്‍ വെക്കാനാണ് കോടതി അനുമതി നൽകിയിരുന്നത്.
അതേസമയം ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കേസിലെ പ്രധാന തെളിവായ ഈ കത്തി കണ്ടെത്താനുള്ള തിരച്ചില്‍ നടത്തുന്നതിനായാണ് അന്വേഷണസംഘം പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെടുന്നത്.
Read also: കണ്ണൂര്‍ വിസി പുനര്‍നിയമനം; ഹരജി ഇന്ന് ഹൈക്കോടതിയിൽ