കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെയുള്ളവരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പേരെ പ്രതി ചേർത്ത് പോലീസ്. പിടിയിലായ സൈജു തങ്കച്ചൻ നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പാർട്ടിയിൽ ലഹരി ഉപയോഗിച്ച 17 പേരെ പ്രതി ചേർത്താണ് കേസ്. സൈജുവിന്റെ മൊബൈലിൽ നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് നടപടി.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിന്റെ സുഹൃത്ത് ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഫെബി ജോണിന്റെ സുഹൃത്തുക്കൾക്കാണ് സൈജു പാർട്ടി ഒരുക്കിയത്.
ലഭ്യമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ സൈജുവിന് എതിരെ ലഹരിമരുന്ന് നിരോധന നിയമപ്രകാരമുള്ള ഒൻപത് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി കടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങളും ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ചു.
Also Read: മോൻസന്റെ മ്യൂസിയത്തിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമം; നിർണായക വിവരങ്ങൾ പുറത്ത്