തിരുവനന്തപുരം: സംസ്‌ഥാനത്തെ ജയിലുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തടവുകാരെ നിരീക്ഷിക്കാന്‍ ഇനി ഡ്രോണ്‍ പറത്തും. ആദ്യ ഘട്ടത്തില്‍ പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, അതീവ സുരക്ഷാ ജയിലായ ചീമേനി ജയില്‍, നെട്ടുകല്‍ത്തേരി തുറന്ന ജയില്‍ എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടക്കുക.
തടവുകാരെ നിരീക്ഷിക്കാന്‍ ജയിലുകളില്‍ സിസിടിവി ക്യാമറകളുണ്ടെങ്കിലും പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമല്ല. ഈ സാഹചര്യത്തിലാണ് ഡ്രോണ്‍ നിരീക്ഷണം ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. ജയിലിനകത്ത് ചടങ്ങുകള്‍ നടക്കുമ്പോഴും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ അധികൃതർ ആലോചിക്കുന്നുണ്ട്.
ഇതിന് പുറമെ ജയിലിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ ബോഡി സ്‌കാനര്‍ സ്‌ഥാപിക്കുന്നതും ആലോചനയിലുണ്ട്. പരോള്‍ കഴിഞ്ഞ് മടങ്ങി വരുന്ന തടവുകാര്‍ കഞ്ചാവ് അടക്കമുളളവ കടത്തുന്നത് പിടികൂടാന്‍ സ്‌കാനറുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Most Read: വാക്‌സിൻ ഇടവേളയിലെ മാറ്റം; കേന്ദ്രത്തിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍