തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്‌ചയായി നിശ്‌ചയിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.
ഡെൽഹിയിൽ നിന്നുള്ള അഭിഭാഷകന് കോടതിയിൽ ഹാജരാകുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സാവകാശം തേടിയതിനെ തുടര്‍ന്നായിരുന്നു കേസ് ഇന്നത്തേക്ക് മാറ്റിയത്.
കിറ്റക്‌സ് കമ്പനി നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഇടവേള പുതുക്കി നിശ്‌ചയിച്ച് കോവിഡ് പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്.
എന്നാൽ വാക്‌സിനുകള്‍ക്കിടയിലെ ഇടവേള ഫലപ്രാപ്‌തി കണക്കിലെടുത്താണ് നിശ്‌ചയിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു. വാക്‌സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ശാസ്‍ത്രീയ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് വാക്‌സിൻ നയം രൂപീകരിച്ചതെന്നും കോടതിയുടെ ഇടപെടല്‍ നയത്തെ ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി.
Most Read: മെഡിക്കൽ സിലബസിൽ പാരമ്പര്യരീതികൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കും; കേന്ദ്ര ആരോഗ്യമന്ത്രി