കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ക്യാമ്പായ ചിന്തന്‍ ശിവിരിനിടെ നടന്ന പീഡനത്തെക്കുറിച്ചുള്ള പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് ഡിവൈഎഫ്ഐ. പരാതി കൊടുക്കാതിരിക്കാനുളള ഇടപെടൽ യൂത്ത് കോൺഗ്രസ് നടത്തിയിട്ടുണ്ടാകും എന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
ചിന്തൻ ശിവിര്‍ ക്യാമ്പിൽ കോൺഗ്രസിന്റെ ഉയർന്ന നേതാക്കളും എംഎൽഎമാരും പങ്കെടുത്തു. അങ്ങനെയുള്ള ക്യാമ്പിലാണ് ഇത്തരം പരാതികൾ വരുന്നതെന്നും ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി വികെ സനോജും പ്രസിഡണ്ട് വി വസീഫും വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കൂടാതെ തൃശൂർ ജില്ലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശോഭാ സുബിൻ സഹപ്രവർത്തകയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ചു. പിന്നാലെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇതൊക്കെ ചേരുന്നതാണ് സെമി കേഡർ സംവിധാനം എന്നാണ് കരുതുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഢന പരാതി ഗൗരവമുള്ളതാണെന്ന് വ്യക്‌തമാക്കിയ ഡിവൈഎഫ്ഐ നേതാക്കൾ സുധാകരന്റെ സെമി കേഡർ എന്താണെന്ന് ഇപ്പോൾ മനസിലായെന്നും പറഞ്ഞു. ഒരാളെ കൊന്നിട്ടു വന്നാൽ മാലയിട്ട് സ്വീകരിക്കുന്ന സ്‌ഥിതിയാണ് ആ പാര്‍ട്ടിയിലെന്നും എല്ലാ അസാൻമാർഗിക പ്രവർത്തനത്തിന്റെയും കൂടാരമായി കോൺഗ്രസ് മാറിയെന്നും ഡിവൈെഫ്ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Most Read: ഇസ്‌ലാം മതത്തെ നിന്ദിച്ച് ട്വീറ്റ്; ഹരിയാന ഐടി സെൽ തലവനെ ബിജെപി പുറത്താക്കി